Proverbs 14

1സ്ത്രീകളിൽ ജ്ഞാനമുള്ളവൾ തന്റെ വീട് പണിയുന്നു;

ഭോഷത്തമുള്ളവളോ അത് സ്വന്തകൈകളാൽ പൊളിച്ചുകളയുന്നു.
2നേരായി നടക്കുന്നവൻ യഹോവയെ ഭയപ്പെടുന്നു;
നടപ്പിൽ വക്രതയുള്ളവൻ അവിടുത്തെ നിന്ദിക്കുന്നു.

3ഭോഷന്റെ വായിൽ ഡംഭത്തിന്റെ വടിയുണ്ട്;

ജ്ഞാനികളുടെ അധരങ്ങൾ അവരെ കാത്തുകൊള്ളുന്നു.
4കാളകൾ ഇല്ലാത്തിടത്ത് തൊഴുത്ത് വെടിപ്പുള്ളത്;
കാളയുടെ ശക്തികൊണ്ട് വളരെ ആദായം ഉണ്ട്.

5വിശ്വസ്തസാക്ഷി ഭോഷ്കു പറയുകയില്ല;

കള്ളസ്സാക്ഷി ഭോഷ്കു പറയുന്നു.
6പരിഹാസി ജ്ഞാനം അന്വേഷിച്ചിട്ടും കണ്ടെത്തുന്നില്ല;
വിവേകമുള്ളവന് പരിജ്ഞാനം എളുപ്പം.

7മൂഢന്റെ മുമ്പിൽനിന്ന് മാറിപ്പോകുക;

പരിജ്ഞാനമുള്ള അധരങ്ങൾ നീ അവനിൽ കാണുകയില്ല.
8വഴി തിരിച്ചറിയുന്നത് വിവേകിയുടെ ജ്ഞാനം;
ചതിക്കുന്നതോ ഭോഷന്മാരുടെ ഭോഷത്തം.

9ഭോഷന്മാർ അകൃത്യയാഗത്തെ പരിഹസിക്കുന്നു;

നേരുള്ളവർക്ക് തമ്മിൽ പ്രീതി ഉണ്ട്.
10ഹൃദയം സ്വന്തദുഃഖത്തെ അറിയുന്നു;
അതിന്റെ സന്തോഷവും അന്യൻ പങ്കിടുന്നില്ല.

11ദുഷ്ടന്മാരുടെ വീട് നശിച്ചുപോകും;

നീതിമാന്റെ കൂടാരമോ തഴയ്ക്കും.
12ചിലപ്പോൾ ഒരു വഴി മനുഷ്യന് ചൊവ്വായി തോന്നും;
അതിന്റെ അവസാനം മരണവഴികൾ അത്രേ.

13ചിരിക്കുമ്പോഴും ഹൃദയം ദുഃഖിച്ചിരിക്കാം;

സന്തോഷത്തിന്റെ അവസാനം ദുഃഖമായിരിക്കാം.
14ഹൃദയത്തിൽ പിന്മാറ്റമുള്ളവന് തന്റെ നടപ്പിൽ മടുപ്പുവരും;
നല്ല മനുഷ്യന് തന്റെ പ്രവൃത്തിയാൽ സംതൃപ്തി വരും.

15അല്പബുദ്ധി ഏത് വാക്കും വിശ്വസിക്കുന്നു;

സൂക്ഷ്മബുദ്ധിയോ തന്റെ നടപ്പ് സൂക്ഷിച്ചുകൊള്ളുന്നു.
16ജ്ഞാനി ഭയപ്പെട്ട് ദോഷം അകറ്റിനടക്കുന്നു;
ഭോഷൻ ധിക്കാരംപൂണ്ട് നിർഭയനായി നടക്കുന്നു.

17മുൻകോപി ഭോഷത്തം പ്രവർത്തിക്കുന്നു;

ദുരുപായി വെറുക്കപ്പെടും.
18അല്പബുദ്ധികൾ ഭോഷത്തം അവകാശമാക്കുന്നു;
സൂക്ഷ്മബുദ്ധികളോ പരിജ്ഞാനം അണിയുന്നു.

19ദുർജ്ജനം സജ്ജനത്തിന്റെ മുമ്പിലും

ദുഷ്ടന്മാർ നീതിമാന്മാരുടെ വാതില്ക്കലും വണങ്ങിനില്ക്കുന്നു.
20ദരിദ്രനെ കൂട്ടുകാരൻ പോലും പകയ്ക്കുന്നു;
ധനവാനോ വളരെ സ്നേഹിതന്മാർ ഉണ്ട്.

21കൂട്ടുകാരനെ നിന്ദിക്കുന്നവൻ പാപം ചെയ്യുന്നു;

എളിയവരോട് കൃപകാണിക്കുന്നവൻ ഭാഗ്യവാൻ.
22ദോഷം നിരൂപിക്കുന്നവർ വഴിവിട്ട് പോകുന്നില്ലയോ?
നന്മ നിരൂപിക്കുന്നവർക്ക് ദയയും വിശ്വസ്തതയും ലഭിക്കുന്നു.

23എല്ലാ തൊഴിലുംകൊണ്ട് ലാഭം വരും;

വ്യർത്ഥഭാഷണംകൊണ്ട് ദാരിദ്ര്യമേ വരുകയുള്ളു.
24ജ്ഞാനികളുടെ ധനം അവർക്ക് കിരീടം;
മൂഢന്മാരുടെ ഭോഷത്വമോ ഭോഷത്തം തന്നെ.

25സത്യസാക്ഷി പ്രാണരക്ഷ ചെയ്യുന്നു;

ഭോഷ്കു പറയുന്നവനോ വഞ്ചന ചെയ്യുന്നു.

26യഹോവാഭക്തന് ഉറച്ചധൈര്യം ഉണ്ട്;

അവന്റെ മക്കൾക്കും അഭയം ഉണ്ടാകും.
27യഹോവാഭക്തി ജീവന്റെ ഉറവാകുന്നു;
അതിനാൽ മരണത്തിന്റെ കെണികൾ ഒഴിഞ്ഞുപോകും.

28പ്രജാബാഹുല്യം രാജാവിന് ബഹുമാനം;

പ്രജാന്യൂനത പ്രഭുവിന് നാശം.
29ദീർഘക്ഷമയുള്ളവൻ മഹാബുദ്ധിമാൻ;
മുൻകോപിയോ ഭോഷത്തം ഉയർത്തുന്നു.

30ശാന്തമനസ്സ് ദേഹത്തിന് ജീവൻ;

അസൂയയോ അസ്ഥികൾക്ക് ദ്രവത്വം.
31എളിയവനെ പീഡിപ്പിക്കുന്നവൻ അവന്റെ സ്രഷ്ടാവിനെ നിന്ദിക്കുന്നു;
ദരിദ്രനോട് കൃപ കാണിക്കുന്നവൻ അവിടുത്തെ ബഹുമാനിക്കുന്നു.

32ദുഷ്ടന് തന്റെ ദുഷ്ടതയാൽ വീഴ്ച വരുന്നു;

നീതിമാന് മരണത്തിലും പ്രത്യാശയുണ്ട്.
33വിവേകമുള്ളവന്റെ ഹൃദയത്തിൽ ജ്ഞാനം അടങ്ങിപ്പാർക്കുന്നു;
മൂഢന്മാരുടെ അന്തരംഗത്തിൽ ഉള്ളത് വെളിപ്പെട്ടുവരുന്നു.

34നീതി രാജ്യത്തെ ഉയർത്തുന്നു;

പാപം ജനതയ്ക്ക് അപമാനം.
ബുദ്ധിമാനായ ദാസന് രാജാവിന്റെ പ്രീതി ലഭിക്കുന്നു;
നാണംകെട്ടവൻ അവന്റെ കോപത്തെ നേരിടും.
35

Copyright information for MalULB